David was sure that God is refuge. Normally King is the protector of the subject. But here, Saul, his king failed to protect him. Rather, he himself saught to take David's life. So David turned to God for his protection. And of course he got it.
സദൃശ വാക്യങ്ങള്‍ 10:31
അടുത്തകാലത്ത് നടന്ന ഒരു പഠനം രസകരമായ ചില കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നു. ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തിന്റെ അഞ്ചിലൊന്നു ഭാഗം സംസാരത്തിനു വേണ്ടി ചിലവഴിക്കുന്നു. മിക്കയാളുകളും ഒരു ദിവസം പറയുന്ന കാര്യങ്ങള്‍ 50 പേജുവരുന്ന ഒരു പുസ്തകം നിറയ്ക്കാന്‍ മതിയായതാണ്. ഒരു വര്‍ഷം ഒരാള്‍ പറയുന്ന വാക്കുകള്‍ക്കുള്ള വകയുണ്ട്.
നാം പറയുന്ന വാക്കുകള്‍ രേഖപ്പെടുത്തുവാന്‍ സംവിധാനമുണ്ടായിരുന്നുവെങ്കില്‍, നമ്മുടെ നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ എത്രയും മോശമായതാ യിരുന്നുവേന്ന് നമുക്കു തന്നെ ബോധ്യപ്പെട്ടേനെ.
ഈ അദ്ധ്യായത്തില്‍ 11 വാക്യങ്ങളില്‍ ബുദ്ധിമാന്റെയും മൂഢന്റെയും വാക്യങ്ങളെ താരതമ്യപ്പെടുത്തുന്നുണ്ട്.കല്‍പനകളെ കൈക്കൊള്ളുന്നു (10:8)
ജ്ഞാനി കല്‍പനകള്‍ കൈക്കൊള്ളുകയും അനുസരിക്കുകയും ചെയ്യു മ്പോള്‍ ഭോഷന്‍ അവ നിരസിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
നീതിമാന്റെ വാക്കുകള്‍ ജീവന്‍ പ്രദാനം ചെയ്യുമ്പോള്‍ ഭോഷന്റെ അധരം അവനെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
ജ്ഞാനി പരിജ്ഞാനം അടക്കി വെയ്ക്കുന്നു. ഭോഷന്‍ തന്റെ അല്‍പ ജ്ഞാനം പ്രസിദ്ധമാക്കി അപകടത്തില്‍ പെടുന്നു.
നീതിമാന്റെ വാക്കുകള്‍ ജ്ഞാനം മുളപ്പിക്കുന്നതാണ്. മറ്റുള്ളവരും ജ്ഞാനം പ്രാപിക്കും. ഭോഷന്റെ നാവ് അവനു തന്നെ ദോഷം ചെയ്യും.
നീതിമാന്‍ താന്‍ സംസാരിക്കേണ്ടത് എന്താണെന്ന് മനസിലാക്കുന്നു. ഭോഷന്‍ തനിക്ക് തോന്നുന്നത് വിളിച്ചു പറയുന്നു.
നീതിമാന്റെ വാക്കുകള്‍ കേള്‍വിക്കാരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതാണ്. ഭോഷന്റെ വാക്കുകള്‍ നിരാശപ്പെടുത്തുകയും അധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ നീതിമാന്മാരുടെ (ബുദ്ധിമാന്മാരുടെ) വാക്കുകള്‍ ചുരുക്കവും സന്ദര്‍ഭത്തിനിണങ്ങിയതും, ഫലകരവും ജീവന്‍ പകരുന്നതും ധൈര്യപ്പെടുത്തുന്നതും ആയിരിക്കും. ഭോഷന്റെ വാക്കുകള്‍ അഹങ്കാരം നിറഞ്ഞതും ധാരാളം വക്രതയുള്ളതും ആയിരിക്കും.
ഫ്രെഡറിക് ബ്യുക്നെര്‍ തന്റെ മാഗ്നിഫിഷന്റ് ഡിഫീറ്റ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് നോക്കുക: ഇരുട്ടിന്റെ അഗാധതയില്‍നിന്നും ഒരു പുരുഷന്‍ ചാടിവീണു. അവന്‍ യാക്കോബിനെ വട്ടം പിടിച്ചു, ഇരുവരും നിലത്തുവീണു. ഇരുട്ടില്‍ ഇരു ശരീരങ്ങളും ഏറ്റുമുട്ടി. എതിരാളിയുടെ മുഖം ഭയാനകമായിരുന്നു, അതിലേറെയായിരുന്നു അയാളുടെ ശക്തി. ഒരു മനുഷ്യന് അന്യമായിരുന്ന ശക്തിയായിരുന്നു അത്. രാത്രി മുഴുവനും പ്രഭാതം വരെ അവര്‍ മല്ലടിച്ചുകൊണ്ടിരുന്നു. പ്രഭാതത്തില്‍ ഒരു അത്ഭുതം സംഭവിക്കുവാന്‍ പോകുന്നു എന്നു തോന്നി. യാക്കോബ് ജയിച്ചു കയറുകയാണ്. പ്രഭാതമാകുമ്മുമ്പ് തന്നെ വിടുവാന്‍ അവന്‍ യാക്കോബിനോട് യാചിച്ചു. എന്നാല്‍ പെട്ടെന്നാണു കാര്യങ്ങള്‍ മാറിമറിഞ്ഞത്.
പെട്ടെന്നവന്‍ യാക്കോബിന്റെ തുടയുടെ തടം തൊട്ടു. അടുത്ത നിമിഷം നിസ്സഹായനായി, കാല്‍ ഉളുക്കിയവനായി യാക്കോബ് നിലത്തുവീണു. ഇതിങ്ങനെ മാത്രമേ സംഭവിക്കൂ എന്നും യാക്കോബിന്റെ ബലം മുഴുവനും ചോര്‍ന്നുപോകും വരെ ദൂതന്‍ അവനെ അനുവദിക്കുക ആയിരുന്നു എന്നും നമുക്കറിയാം. അവന്‍ യഥാര്‍ത്ഥത്തില്‍ തോറ്റു എന്നെ അവനറിയണമായിരുന്നു. അവന്റെ കുശാഗ്രബുദ്ധിയല്ല അവനിതു നേടിക്കൊടുത്തതെന്ന് അവനറിയണമായിരുന്നു. എങ്കിലും യാക്കോബ് പിടി വിട്ടില്ല, പക്ഷേ അത് പോരിന്റെ ആയിരുന്നില്ല, മറിച്ച് ആവശ്യതിന്റെ മുങ്ങിത്താഴുന്ന മനുഷ്യന്റെ പിടുത്തം ആയിരുന്നു.
എതിരാളിയുടെ മുഖം കാണാന്‍ പാകത്തില്‍ സൂര്യന്‍ ഉദിച്ചു. അവന്‍ കണ്ടത് മരണത്തേക്കാള്‍ ഭയാനകമായിരുന്നു-അതു സ്നേഹത്തിന്റെ മുഖമായിരുന്നു. അതു വിശാലവും ശക്തവും കഷ്ടതയാല്‍ പാതി തകര്‍ന്നതും എന്നാല്‍ സന്തോഷത്താല്‍ ജ്വലിക്കുന്നതും ആയിരുന്നു. യാക്കോബ് അവനോടു കെഞ്ചി, "എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ വനിന്നെ വിടുകയില്ല." തന്റെ കൗശലത്താലൊ ശക്തിയാലോ നേടാവുന്ന ഒരു അനുഗ്രഹം അല്ല അവനു വേണ്ടത് മറിച്ച് ദാനമായി ലഭിക്കുന്ന അനുഗ്രഹമാണ് അവനാഗ്രഹിച്ചത്. (Frederick Buechner, The Magnificent Defeat, Sanfrancisco: HarperCollins, 1966, pp. 17-18)
അവന്റെ ഓട്ടം നിന്നു, അവന്റെ ഭയം മാറി. പിന്നീടൊരിക്കലും യാക്കോബ് ഭയന്നില്ല. അവന്‍ കാണേണ്ടവനെ കണ്ടു. അതെ നമുക്കും വേണ്ടത് ഒരു കണ്ടുമുട്ടലാണ്. ഒരു വിസ്മയാവഹമായ പരാജയം!
പതുക്കെ പോകൂ, നിനക്കു കൂടുതല്‍ കാലം ജീവിക്കാം
ഒരു അപ്പനും മകനും തങ്ങള്‍ക്കുണ്ടായിരുന്ന ഭൂമിയില്‍ കൃഷി ചെയ്തു ജീവിച്ചിരുന്നു. വര്‍ഷത്തില്‍ അനേക പ്രാവശ്യം അവര്‍ തങ്ങളുടെ വിളവുകളുമായി പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു. പിതാവു വളരെ ശാന്തനും എല്ലാം സാവധാനം ചെയ്യുന്നവനും മകന്‍ അക്ഷമനും തിടുക്കക്കാരനും ആയിരുന്നു.
ഒരിക്കല്‍ അവര്‍ തങ്ങളുടെ വിളവുകള്‍ വണ്ടിയില്‍ കയറ്റി അതിരാവിലെ ചന്തയിലെക്കു പുറപ്പെട്ടു. അതിവേഗത്തില്‍ പകലും രാത്രിയും യാത്ര ചെയ്താല്‍ അടുത്ത ദിവസം രാവിലെ പട്ടണത്തില്‍ എത്താമെന്നു മകന്‍ കണക്കു കൂട്ടി. അതനുസരിച്ച് അവന്‍ കാളകളെ അതിവേഗം ഓടിച്ചു. "പതുക്കെ പോകൂ മകനേ, നിനക്കു കൂടുതല്‍ കാലം ജീവിക്കാം" പിതാവു പറഞ്ഞു.
"പക്ഷേ എല്ലാവര്‍ക്കും മുന്‍പേ ചന്തയില്‍ എത്തിയാല്‍ നമുക്കു കൂടുതല്‍ വിലയ്ക്കു സാധനങള്‍ വില്‍ക്കാന്‍ കഴിയും" മകന്‍ പറഞ്ഞു. പിതാവു മറുപടി പറഞ്ഞില്ല. സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചു. മകന്‍ കാളകളെ അടിക്കുകയും അതിവേഗം പോകാന്‍ ഉത്സാഹിപ്പിക്കുകയും ചെയ്തു.
നാലു മണിക്കൂര്‍ കഴിഞ്ഞ് അവര്‍ ഒരു കുടിലിന്റെ മുന്‍പിലെത്തി. "ഇതു നിന്റെ അമ്മാവന്റെ വീടാണ്. നമുക്കൊന്നു കയറിയിട്ടു പോകാം". പിതാവു പറഞ്ഞു. "ഇപ്പോള്‍ തന്നെ ഒരു മണിക്കൂര്‍ വൈകി. നമുക്കു പോകാം." മകന്‍ ദേഷ്യപ്പെട്ടു. "എന്നാല്‍ പിന്നെ ചില മിനിറ്റുകള്‍ സാരമില്ല" പിതാവ് ഇറങ്ങിക്കഴിഞ്ഞു. അളിയനുമായി സല്ലപിച്ച് ഒരു മണിക്കൂര്‍ കടന്നുപോയി. തുടര്‍ന്നുള്ള യാത്രയില്‍ പിതാവാണ് കാളകളെ നയിച്ചത്. വഴി രണ്ടായി പിരിയുന്ന സ്ഥലത്ത് എത്തിയപ്പോള്‍ പിതാവു വലത്തേക്കു തിരിച്ചു. "ഇടതു വശത്തെ വഴിയാണ് എളുപ്പം" മകന്‍ പറഞ്ഞു. "എനിക്കറിയാം. പക്ഷേ ഈ വഴി മനോഹരമാണ്" പിതാവു പറഞ്ഞു. "സമയത്തിന് ഒരു വിലയുമില്ലേ?" മകന്‍ അക്ഷമനായി ചോദിച്ചു.
"ഞാന്‍ സമയത്തെ ബഹുമാനിക്കുന്നു. അതുകൊണ്ട് അതു പൂര്‍ണ്ണമായും ആസ്വദിക്കണമെന്നു ഞാനാഗ്രഹിക്കുന്നു." പിതാവു ശാന്തനായി പറഞ്ഞു. അദ്ദേഹം പ്രക്രുതി ഭംഗി ആസ്വദിച്ച് പതുക്കെ കാളകളെ നടത്തി. നല്ല ഒരു പൂന്തോട്ടത്തിനരികില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. "നമുക്കിന്ന് ഇവിടെ ഉറങ്ങാം."
"ഇനി മേലാല്‍ ഞാന്‍ അച്ചന്റെ കൂടെ യാത്രചെയ്യുകയില്ല" മകന്‍ പറഞ്ഞു. അയാള്‍ വെളുക്കുവോളം അക്ഷമനായി ഉറങ്ങാതെ കിടന്നു. പിതാവ് ആകാശത്തിലെ നക്ഷത്രങളെ കണ്ടും കുളിര്‍കാറ്റേറ്റും കിടന്ന് അറിയാതെ ഉറങ്ങിപ്പോയി.
സൂര്യന്‍ ഉദിക്കും മുന്‍പെ മകന്‍ പിതാവിനെ ഉണര്‍ത്തി. അവര്‍ യാത്ര തുടര്‍ന്നു. ഒരു മൈല്‍ പോയിക്കാണും, മറ്റൊരു വണ്ടി ചെളിയില്‍ താണു കിടക്കുന്നത് അവര്‍ കണ്ടു. "നമുക്കയാളെ സഹായിക്കാം" പിതാവു പറഞ്ഞു. മകനു കലി കയറി, "ഇനിയും സമയം കളയാനോ?"
"ശാന്തനാകൂ മകനേ ... നിനക്കും ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കവുന്നതേയുള്ളു. നാം മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കണം. അതു മറക്കരുത്." മകന്‍ മിണ്ടിയില്ല.
ആ വണ്ടി വലിച്ച് റോഡില്‍ കയറ്റിയപ്പോള്‍ എട്ടുമണിയായി. പെട്ടെന്ന് ഒരു വലിയ മിന്നല്‍ ആകാശത്തെ ഭേദിച്ചു. തുടര്‍ന്നു കാതടപ്പിക്കുന്ന ഒരു ശബ്ദവും കേട്ടു. ആകാശം കറുത്തിരുണ്ടു. "പട്ടണത്തില്‍ വലിയ മഴയാണെന്നു തോന്നുന്നു" പിതാവു പറഞ്ഞു. "നാം വേഗം പോയിരുന്നു എങ്കില്‍ ഇപ്പോഴിതെല്ലാം വിറ്റു തീര്‍ന്നേനേ." മകന്‍ പല്ലിറുമ്മി.
"സാരമില്ല, നിനക്കു കൂദുതല്‍ കാലം ജീവിക്കാം. നിനക്കു ജീവിതം കൂടുതല്‍ കാലം ആസ്വദിക്കാം" പിതാവു പറഞ്ഞു.
പട്ടണത്തിനു സമീപത്തുള്ള മലമുകളില്‍ അവര്‍ എത്തിയപ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. അവര്‍ അവിടെ നിന്നു താഴേക്കു വളരെ സമയം നോക്കിനിന്നു. രണ്ടുപേരും ഒന്നും പറഞ്ഞില്ല. ഒടുവില്‍ പിതാവിന്റെ തോളില്‍ കൈവെച്ചിട്ടു മകന്‍ പറഞ്ഞു "അച്ചന്‍ പറഞ്ഞത് എനിക്കിപ്പോള്‍ മനസ്സിലായി."
അവര്‍ തങ്ങളുടെ വണ്ടി തിരിച്ച് ഒരിക്കല്‍ ഹിരോഷിമാ ആയിരുന്ന പട്ടണത്തില്‍നിന്നും സാവധാനം നടന്നു നീങ്ങി.
(From Come Before Winter by Charles Swindoll)