ഫ്രെഡറിക് ബ്യുക്നെര്‍ തന്റെ മാഗ്നിഫിഷന്റ് ഡിഫീറ്റ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് നോക്കുക: ഇരുട്ടിന്റെ അഗാധതയില്‍നിന്നും ഒരു പുരുഷന്‍ ചാടിവീണു. അവന്‍ യാക്കോബിനെ വട്ടം പിടിച്ചു, ഇരുവരും നിലത്തുവീണു. ഇരുട്ടില്‍ ഇരു ശരീരങ്ങളും ഏറ്റുമുട്ടി. എതിരാളിയുടെ മുഖം ഭയാനകമായിരുന്നു, അതിലേറെയായിരുന്നു അയാളുടെ ശക്തി. ഒരു മനുഷ്യന് അന്യമായിരുന്ന ശക്തിയായിരുന്നു അത്. രാത്രി മുഴുവനും പ്രഭാതം വരെ അവര്‍ മല്ലടിച്ചുകൊണ്ടിരുന്നു. പ്രഭാതത്തില്‍ ഒരു അത്ഭുതം സംഭവിക്കുവാന്‍ പോകുന്നു എന്നു തോന്നി. യാക്കോബ് ജയിച്ചു കയറുകയാണ്. പ്രഭാതമാകുമ്മുമ്പ് തന്നെ വിടുവാന്‍ അവന്‍ യാക്കോബിനോട് യാചിച്ചു. എന്നാല്‍ പെട്ടെന്നാണു കാര്യങ്ങള്‍ മാറിമറിഞ്ഞത്.
പെട്ടെന്നവന്‍ യാക്കോബിന്റെ തുടയുടെ തടം തൊട്ടു. അടുത്ത നിമിഷം നിസ്സഹായനായി, കാല്‍ ഉളുക്കിയവനായി യാക്കോബ് നിലത്തുവീണു. ഇതിങ്ങനെ മാത്രമേ സംഭവിക്കൂ എന്നും യാക്കോബിന്റെ ബലം മുഴുവനും ചോര്‍ന്നുപോകും വരെ ദൂതന്‍ അവനെ അനുവദിക്കുക ആയിരുന്നു എന്നും നമുക്കറിയാം. അവന്‍ യഥാര്‍ത്ഥത്തില്‍ തോറ്റു എന്നെ അവനറിയണമായിരുന്നു. അവന്റെ കുശാഗ്രബുദ്ധിയല്ല അവനിതു നേടിക്കൊടുത്തതെന്ന് അവനറിയണമായിരുന്നു. എങ്കിലും യാക്കോബ് പിടി വിട്ടില്ല, പക്ഷേ അത് പോരിന്റെ ആയിരുന്നില്ല, മറിച്ച് ആവശ്യതിന്റെ മുങ്ങിത്താഴുന്ന മനുഷ്യന്റെ പിടുത്തം ആയിരുന്നു.
എതിരാളിയുടെ മുഖം കാണാന്‍ പാകത്തില്‍ സൂര്യന്‍ ഉദിച്ചു. അവന്‍ കണ്ടത് മരണത്തേക്കാള്‍ ഭയാനകമായിരുന്നു-അതു സ്നേഹത്തിന്റെ മുഖമായിരുന്നു. അതു വിശാലവും ശക്തവും കഷ്ടതയാല്‍ പാതി തകര്‍ന്നതും എന്നാല്‍ സന്തോഷത്താല്‍ ജ്വലിക്കുന്നതും ആയിരുന്നു. യാക്കോബ് അവനോടു കെഞ്ചി, "എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ വനിന്നെ വിടുകയില്ല." തന്റെ കൗശലത്താലൊ ശക്തിയാലോ നേടാവുന്ന ഒരു അനുഗ്രഹം അല്ല അവനു വേണ്ടത് മറിച്ച് ദാനമായി ലഭിക്കുന്ന അനുഗ്രഹമാണ് അവനാഗ്രഹിച്ചത്. (Frederick Buechner, The Magnificent Defeat, Sanfrancisco: HarperCollins, 1966, pp. 17-18)
അവന്റെ ഓട്ടം നിന്നു, അവന്റെ ഭയം മാറി. പിന്നീടൊരിക്കലും യാക്കോബ് ഭയന്നില്ല. അവന്‍ കാണേണ്ടവനെ കണ്ടു. അതെ നമുക്കും വേണ്ടത് ഒരു കണ്ടുമുട്ടലാണ്. ഒരു വിസ്മയാവഹമായ പരാജയം!