കാല്‍പ്പാടുകള്‍

Posted by Mathew Palathunakal Friday, August 21, 2009


ഒരു രാത്രി ഞാനൊരു സ്വപ്നം കണ്ടു.

ഞാന്‍ എന്റെ കര്‍ത്താവിനൊപ്പം കടല്‍തീരത്തു നടക്കുകയായിരുന്നു.
ഇരുണ്ട ആകാശത്തില്‍ എന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു.
ഓരോ ദൃശ്യങ്ങളിലും രണ്ടു പേരുടെ കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിരിക്കുന്നതു ഞാന്‍ കണ്ടു. ഒന്ന്‌ എന്റേതും ഒന്ന്‌ എന്റെ കര്‍ത്താവിന്റെതും.

എന്റെ ജീവിതത്തിലെ അവസാന ദൃശ്യം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മണലിലെ കാല്‍പ്പാടുകളിലേക്കു ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ജോഡി കാല്‍പ്പാടുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അത്‌ എന്റെ ജീവിതത്തിലെ ഏറ്റവും താണതും ദുഃഖകരവുമായ സമയങ്ങളായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

ഇതെന്നെ ആശയക്കുഴപ്പത്തിലാക്കി. ഞാന്‍ കര്‍ത്താവിനെ ചോദ്യം ചെയ്തു, കര്‍ത്താവേ ഞാന്‍ അങ്ങയെ അനുഗമിക്കാന്‍ തീരുമാനിച്ചപ്പോള്‍ അങ്ങ്‌ എന്റെ എല്ലാവഴികളിലും എന്നോടു കൂടെ നടക്കാമെന്നും എന്നോടു സംസാരിക്കാമെന്നും വാക്കു പറഞ്ഞിരുന്നതല്ലേ. എന്നാല്‍ എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രയാസകരമായ ഘട്ടത്തില്‍ ഞാന്‍ ഒരാളുടെ കാല്‍പ്പാടുകള്‍ മാത്രമേ കാണുന്നുള്ളു.

എനിക്കു അങ്ങയുടെ സാന്നിധ്യം ഏറ്റവുമാവശ്യമായിരുന്ന സമയത്ത്‌ അങ്ങ്‌ എന്നെ വിട്ടുപോയതെന്തെന്നെനിക്കു മനസ്സിലാകുന്നില്ല.
അവന്‍ മന്ത്രിച്ചു, എന്റെ പ്രിയപ്പെട്ട പൈതലേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഞാന്‍ നിന്നെ ഒരുനാളും, നിന്റെ പരിശോധനയിലും പ്രതിസന്ധികളിലും ഒരിക്കലും ഉപേക്ഷിക്കുകയില്ല. നീ ഒരാളുടെ മാത്രം കാല്‍പ്പാടുകള്‍ കണ്ടപ്പോള്‍,
അപ്പോള്‍ ഞാന്‍ നിന്നെ തോളില്‍ വഹിക്കുകയായിരുന്നു.

മാര്‍ഗരറ്റ്‌ ഫിഷ്ബാക്ക്‌ പവേഴ്സ്‌

മുത്തുകള്‍ ഉണ്ടാകുന്നത്

Posted by Mathew Palathunakal Saturday, August 15, 2009


സമുദ്രത്തില്‍ മുത്തുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്നു നിങ്ങള്‍ക്കറിയാമോ? സമുദ്രത്തിലുള്ള ഒരു തരം കക്കായിലാണ് അതുണ്ടാകുന്നത്. ഒയിസ്റ്റെര്‍ എന്നറിയപ്പെടുന്ന ഈ കക്കാകളുടെ ഉള്ളിലുള്ള മാംസളമായ ഭാഗം വളരെ മൃദുവാണ് . ഈ മാംസത്തില്‍ അറിയാതെ ഭക്ഷണത്തിന്റെ അവശിഷ്ടം കടന്നാല്‍ അതിനു വല്ലാതെ വേദനിക്കും. എങ്കിലും
ഭക്ഷണത്തിന്റെ
അവശിഷ്ടത്തെ പുറത്ത് കളയാന്‍ അതിനു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അകത്തിരിക്കുന്ന ഈ വസ്തു ഉളവാക്കുന്ന വേദന സഹിക്കുകയല്ലാതെ അതിനു ഒന്നും ചെയ്യാന്‍ കഴികയില്ല. ഓരോ ചെറിയ ചലനത്തിലും അത് വേദനപ്പെട്ടുകൊണ്ടിരിക്കും. ഉടന്‍ തന്നെ ഈ ജീവി രണ്ടു സ്രവങ്ങള്‍ പുറപ്പെടുവിക്കും. അരഗിനിട്ടെ, കങ്ങ്കിയൂലിന്‍ എന്നിവയാണ് ആ സ്രവങ്ങള്‍. അത് ഈ അവശിഷ്ടത്തിന് ചുറ്റും പോതിഞ്ഞു കട്ടിയുള്ള ഒരു ആവരണമായി മാറും. കാത്സ്യം കാര്‍ബനെട്ടിന്റെ ഈ ആവരണം പതുക്കെ വലുതാകാന്‍ ആരംഭിക്കും. ഒടുവില്‍ ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് നല്ല മിനുസവും തിളക്കവും ഉള്ള മുത്തായി മാറും. അതെ ആ കട
ല്‍ ജീ
വിയുടെ വേദനയില്‍ നിന്നുമാണ് നമ്മെ സന്തോഷിപ്പിക്കുന്ന മുത്തുകള്‍ ലഭിക്കുന്നത്‌.

നിങ്ങളുടെ വേദന, ഒരുപക്ഷെ നിങ്ങള്‍ അതിനു കാരണക്കാര്‍ അല്ലെങ്ങ്കിലും, ചിലരെ സന്തോഷിപ്പിക്കുന്ന മുത്തുകള്‍ ആയി രൂപന്തരപ്പെടുകതന്നെ ചെയ്യും.

ഓര്‍ക്കുക, പതിനായിരത്തില്‍ ഒരു ജീവിയില്‍ മാത്രമേ മുത്തു കാണപ്പെടുന്നുള്ളൂ. അതെ, നിങ്ങള്‍ ഒരു അപൂര്‍വ ജീവി തന്നെ.
മാത്യു പാല
(
ത്തുങ്കല്‍)


അവന്റെ പദ്ധതി

Posted by Mathew Palathunakal Monday, August 10, 2009


അവന്റെ പദ്ധതി
നമ്മുടെ രക്ഷകന് ഒരു മികവാര്‍ന്ന പദ്ധതിയുണ്ട്
അവന്റെ "മികച്ചതില്‍" ആശ്രയിക്കുന്നവര്‍ക്കായി
സന്തോഷത്തിനും അനുഗ്രഹത്തിനും ഒപ്പം
പരീക്ഷകളും ശോധനകളും ഹൃദയ വേദനകളും
നിങ്ങള്‍ക്കുണ്ടാകും
പക്ഷെ ഏറ്റവും മികച്ചത് അവന്‍ അറിയുന്നു!

ദൈവത്തിന്റെ വഴിയെപ്പോഴും സമ്പൂര്‍ണം
അവന്റെ ജ്ഞാനം ഒരിക്കലും പഴകുന്നില്ല
പരീക്ഷകളിലും ശോധനകളിലും അവന്റെ അത്ഭുതം നിങ്ങള്‍ കാണും
അവന്റെ സമ്പൂര്‍ണ പദ്ധതി നിങ്ങള്‍ അറിയും
അവന്റെ നിയന്ത്രണത്തില്‍ നിങ്ങള്‍ വിശ്രമിക്കും

അവന്റെ സ്നേഹ ഹൃദയം മുകളില്‍നിന്നു കാണുന്നു
നിങ്ങളുടെ പാദങ്ങള്‍ പോകേണ്ട പാതകള്‍
ഒരു തവണ ഒരു ചുവട്, അവന്റെ കരം നിങ്ങളുടെതില്‍
അവന്റെ ഹിതം നിങ്ങള്‍ മറക്കുകില്ല
സമ്പൂര്‍ണമായി സമര്‍പ്പിച്ചാല്‍, അവന്റെ വിളിയെ അനുസരിച്ചാല്‍
അവന്‍ കൈവിടുകയില്ല!
- ഗ്ലാഡിസ് എം. ബോവ്മാന്‍

"ഒരു പടക് കിഴക്കോട്ടു സഞ്ചരിക്കുന്നു ... മറ്റൊന്ന് പടിഞ്ഞാറോട്ടും. രണ്ടും ഒരു കാറ്റിനാല്‍ നീങ്ങുന്നു. കാറ്റിന്റെ ഗതിയല്ല ലക്‌ഷ്യം
നിര്‍ണയിക്കുന്നത്, റിച്ച് കപ്പല്‍ പായ ആണ്
ലക്‌ഷ്യം
നിശ്ചയിക്കുന്നത്.
കടലില്‍ പടകുകള്‍ നീങ്ങുന്നത്‌ ആദ്യമായി കാണുന്ന മനുഷ്യന്‍ ഒരേ കാറ്റിനാല്‍ ഇതെങ്ങനെ സംഭവിക്കുന്നു ന്നു അത്ഭുതപ്പെടും. ഒരേ കാറ്റിനാല്‍ പടകുകള്‍ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നു!

പായയുടെയും കാറ്റിന്റെയും തത്വം യാക്കോബ് തന്റെ ലേഖനത്തില്‍ പറയുന്നു (1:2-12). ചിലയാളുകള്‍ സാഹചര്യത്തിന്റെ പിടിയില്‍ പെട്ട് നിരാശയിലേക്കും നാത്തിലേക്കും സഞ്ചരിക്കുന്നു. പ്രശ്നങ്ങള്‍ വരുന്നു ... പരാജയം ... നിരാശ .. ദുരിതം ..അങ്ങനെ ജീവിതം അവസാനിക്കുന്നു. മറ്റു ചിലര്‍ അതെ സാഹചര്യങ്ങളില്‍ കൂടെ കടന്നുപോകുന്നു. പക്ഷേ അവര്‍ സഹിഷ്ണുഉള്ളവര്‍ ആകുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു. സകല പരീക്ഷകളും ജയിച്ച് അവര്‍ കൂടുതല്‍ ശക്തരും മൂര്‍ച്ചയുള്ളവരും ആയിത്തീരുന്നു.
വ്യത്യാസം ഓരോരുത്തരുടെയും മനോഭാവമാണ്.

സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയും സുഖങ്ങള്‍ക്ക് വേണ്ടിയും പായുന്ന മനുഷ്യന്‍ പരീക്ഷകളിലും പ്രശ്നങ്ങളിലും അകപ്പെടുകയും അവരുടെ പടകു തകര്‍ന്നുപോകയും ചെയ്യും. എന്നാല്‍ ദൈവത്തില്‍ മനസ്സുപ്പിക്കുന്ന മനുഷ്യന്‍ ദൈവത്തെ പിന്തുടര്‍ന്ന് അവന്റെ
ലക്‌ഷ്യം
സ്ഥാനത്ത്
എത്തിച്ചേരും.

നിങ്ങളുടെ കപ്പല്‍ പായ
തു ദിശയിലേക്കാണ് ഉറപ്പിച്ചിരിക്കുന്നത്?

Read My New Book

Read My New Book

യേശുക്രിസ്തു

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന്‍ തന്നെ.

To Read Malayalam Fonts

Click the above link and install the program in your computer. If it doesn't work follow the step by step instructions below.

  1. Download the latest unicode font AnjaliOldLipi and save in Windows Font folder.
  2. Restart the Computer.
  3. In Internet Explorer go to Tools, Internet Options, Fonts, Select Malayalam from the pull down menu and select AnjaliOldLipi as the font.

Use the best Browser

Best view in Google Chrome, Internet Explorer, Mozilla's Firefox. There may be difficulty in Opera. You can download these browsers free.

ARE YOU SAVED?

If you do not know Jesus Christ as your Saviour, you can now!
  • God knows you and loves you and has a plan for you (John 3:16; 10:10)
  • Man is sinful and separated from God (Romans 3:23)
  • Sin has its price and that is death (Romans 6:23)
  • But Jesus paid the price. He died on the cross in your stead (Romans 5:8) that you will live.
  • Salvation is free (Ephesians 2:8-9) for those who accept it.
  • You must accept what Jesus has done for you and receive Him as your Saviour (John 14:6; 1:12; Revelation 3:20).
  • Pray: "Heavenly Father, forgive me of my sins. Jesus, come into my life. Lord, I give myself to you. Help me to live for you. Thank you. In the name of Jesus, amen."
  • Read you Bible daily, and pray to your heavenly father for the needs of life.